ഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരാവനെ. ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിലവിൽ കശ്മീരിൽ ഭീകരാക്രണങ്ങൾ കുറഞ്ഞെന്നും കരസേന മേധാവി പറഞ്ഞു. പുതിയ കരസേന മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദി ഭീഷണി നേരിടാൻ രാജ്യം സജ്ജമെന്നും നരാവനെ കൂട്ടിച്ചേർത്തു.
ഇന്ത്യയോട് നിഴല്‍ യുദ്ധം നടത്താനായി പാകിസ്ഥാന് തീവ്രവാദത്തെ അവരുടെ സ്റ്റേറ്റ് പോളിസിയായി നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എപ്പോഴും ഇത് തുടരാനാകില്ലെന്നും അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നുണ്ട്. സൈന്യം ഇത് നിരീക്ഷിച്ചുവരികയാണ്. മറുവശത്തു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുകയാണ്, ഇത് ഞങ്ങള്‍ക്കറിയാം. ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നരാവനെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28-ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നാരാവ്നെ.
Discussion about this post