ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ വധഭീഷണി ഉയർത്തി വിവാദ പ്രസംഗവുമായി നെല്ലായ് കണ്ണന്. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള റാലിയിലാണ് പ്രസംഗികന്‍ നെല്ലായ് കണ്ണന് വിവാദ പരാമര്‍ശം നടത്തിയത്. നിങ്ങള്‍ ഇതുവരെ ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കൊന്നില്ലേ എന്നാണ് നെല്ലായ് കണ്ണന് ചോദിച്ചത്.
‘അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാള്‍. അമിത് ഷാ തീര്‍ന്നാല്‍ പിന്നെ മോദിയില്ല. പക്ഷേ നിങ്ങള്‍ക്കാര്‍ക്കും അത് തീര്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ ചെറുതായെങ്ങിലും എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്’ എന്നും വിവാദ പ്രസംഗത്തിൽ നെല്ലായ് കണ്ണന് പറഞ്ഞു. എസ്ഡിപിഐ നടത്തിയ റാലിയില്‍ മുസ്ലിം പോപ്പുലര്‍ ഫ്രണ്ടും തമിഴക വാഴ്വുരിമായ് കാച്ചി ലീഡര്‍ ടി.വേല്‍മുരുകനും പങ്കെടുത്തു.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തെറ്റു ചൂണ്ടിക്കാണിക്കുന്നതിന് പകരം മാദ്ധ്യമങ്ങളും പാര്‍ട്ടികളും കണ്ണന്റെ പരാമര്‍ശങ്ങളെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്ത് രാഷ്ട്രീയമാണിത് ഒരു ബിജെപി നേതാവ് ട്വീറ്റ് ചെയ്തു.
വിവാദപ്രസംഗത്തിനെതിരെ തമിഴ്നാട് ബിജെപി ഡയറക്ടര്‍ ജനറല്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സെക്ഷന്‍ 504, 505, 153എ പ്രകാരം നെല്ലായ് കണ്ണനെതിരെതിരെ കേസെടുക്കണം. ക്രമസമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ണന്റെ പരാമര്‍ശങ്ങളെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.
Discussion about this post