സ്വാതന്ത്ര്യ സമരസേനാനികളിലെ ധീര യോദ്ധാവ് അഷ്‌ഫാഖുല്ലാ ഖാന്റെ പേരിൽ മൃഗശാല നിർമ്മിക്കാനുള്ള പദ്ധതിയുമായി യോഗി സർക്കാർ.ഉത്തർ പ്രദേശിലെ ഷാജഹാൻപൂർ സ്വദേശിയും ആദ്യകാല സ്വാതന്ത്ര്യ സമരസേനാനികളിലെ വിപ്ലവകാരികളിൽ പ്രമുഖനുമായ അഷ്ഫാഖുല്ലാ ഖാൻ,കാകോരി ട്രെയിൻ കവർച്ചയുമായി ബന്ധപ്പെട്ട് രാംപ്രസാദ് ബിസ്മിൽ ,രാജേന്ദ്രനാഥ് ലാഹിരി എന്നീ സഹപ്രവർത്തകരോടൊപ്പം തന്റെ ഇരുപത്തേഴാമത്തെ വയസിലാണ് തൂക്കിലേറ്റപ്പെടുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.അഷ്‌ഫാഖുല്ലാ ഖാൻ സുവോളജിക്കൽ ഗാർഡൻ എന്ന പേരിൽ ഗോരഖ്പൂരിൽ പണികഴിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ മൃഗശാലയുടെ നിർമ്മാണ വികസന പ്രവർത്തനങ്ങൾക്കായി രൂപ യു.പി സര്‍ക്കാര്‍ 234 കോടി അനുവദിച്ചു.
121.34 ഏക്കറിൽ വിശാലമായിത്തന്നെ നിർമിക്കാനുദ്ദേശിക്കുന്ന ഈ മൃഗശാല, കാൺപൂർ മൃഗശാലയ്ക്കു ശേഷം വലിപ്പത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തു വരും.സംസ്ഥാനത്തിന് അഭിമാനമായി ഈ വന്യജീവി സങ്കേതം പണിതീർത്തപ്പെടുന്നതോടെ, വന്യജീവി സംരക്ഷണ രംഗത്ത് ഗോരഖ്പൂരിന്റെ നാമം ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെടുമെന്നും ക്യാബിനറ്റ് മന്ത്രിയും യുപി സര്‍ക്കാരിന്റെ
ഔദ്യോഗിക വക്താവുമായ ശ്രീകാന്ത് ശർമ്മ വ്യക്തമാക്കി
Discussion about this post