ഡല്‍ഹി: 2018-ലെ പ്രളയത്തില്‍ കേരളത്തിനു നല്കിയ മൂവായിരം കോടി രൂപയില്‍ പകുതി പോലും വിനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയില്ലെന്നു കേന്ദ്രസർക്കാർ.
2018 ഡിസംബറില്‍ കേരളത്തിന് 3,048.39 കോടി രൂപ നല്കി. 2019 ഏപ്രില്‍ വരെ കേരളം ചിലവഴിച്ചത് 900 കോടി രൂപയാണ്. ബാക്കി 2,100 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതു വരെ കേന്ദ്രത്തിന് നല്‍കിയിട്ടില്ലെന്ന് കേന്ദസർക്കാർ പറഞ്ഞു. 2019-ല്‍ കേരളം രണ്ടായിരം കോടി രൂപയുടെ അധിക ധനസഹായം ചോദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ കേരളം കുറച്ചു തുക കൂടി ചിലവഴിച്ചു. എങ്കിലും ഇതു വരെ കേന്ദ്രം നല്കിയ തുകയുടെ പകുതി പോലും ആയിരുന്നില്ല. 2018-ന് ശേഷമാണ് കേരളം പ്രളയ നഷ്ടപരിഹാരം ആയി കേന്ദ്രത്തോട് 4,700 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ മുമ്പ് നല്കിയ തുകയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ തുക വീണ്ടും നല്കാന് കഴിയൂ എന്നും കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കി.
Discussion about this post