പിണറായി സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങളായ നല്ല ഭക്ഷണമോ ശുദ്ധജലമോ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നതെന്ന് ശ്രീനിവാസന്‍ ചേദിച്ചു. ക്‌ളോറിനേഷന്‍ എന്നു പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്നതെന്നും രണ്ട് ലക്ഷത്തോളം പേരാണ് എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നതെന്നും ശ്രീവിവാസന്‍ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ശ്രീനിവാസൻ പിണറായി സർക്കാരിനെതിരെ രൂക്ഷമായി വിമർശനമുന്നയിച്ചത്.
‘മനുഷ്യന് നിലനില്‍ക്കണമെങ്കില്‍ ഭക്ഷണം ആവശ്യമാണ്. നല്ല ഭക്ഷണം കൊടുക്കാന്‍ ഏതെങ്കിലും തല്ലിപൊളികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയില്‍ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധനങ്ങളുണ്ട്. പക്ഷേ അത് കാര്യമാത്രപ്രധാനമായ രീതിയില്‍ നടന്നിട്ടില്ല. നല്ല വെള്ളം കൊടുക്കുന്നുണ്ടോ. എറണാകുളത്തെ ജനങ്ങള്‍ കുടിക്കുന്നത് പെരിയാറിലെ വെള്ളമാണ്. ക്‌ളോറിനേഷന്‍ എന്നു പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നതും, ആളുകളെ കൊണ്ട് കുടിപ്പിക്കുന്നതും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേര്‍ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയില്‍ പെട്ട എത്രയോ ഫാക്ടറികള്‍ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങള്‍ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോള്‍ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവണ്‍മെന്റ് കൊടുക്കുന്നത്.’ ശ്രീനിവാസൻ ചോദിച്ചു.
Discussion about this post