ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിൽ സൂപ്പര്‍ ഓവറിലൂടെ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവറിലെ 18 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലൂടെ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് മത്സരങ്ങളുടെ വിജയത്തിലൂടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലുമാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയത്. അവസാന രണ്ട് പന്തിൽ രണ്ട് സിക്സർ അടിച്ച് രോഹിത് ശർമ്മയാണ് ഇന്ത്യയെ ആവേശം നിറഞ്ഞ വിജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാന്‍ഡ് ആദ്യ പന്തില്‍ സിക്സ് നേടിയെങ്കിലും തുടര്‍ന്ന് കെയ്ന്‍ വില്യംസന്റെയും റോസ് ടെയ്ലറുടെയും വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി മത്സരം സൂപ്പര്‍ ഓവറില്‍ എത്തിക്കുകയായിരുന്നു. അവസാന പന്തില്‍ ന്യൂസിലാന്‍ഡിനു ജയിക്കാന്‍ ഒരു റണ്‍സ് വേണെമെന്നിരിക്കെയാണ് ഷമി ടെയ്ലരുടെ വിക്കറ്റ് വീഴ്ത്തി മത്സരം സൂപ്പര്‍ ഓവറില്‍ എത്തിച്ചത്.
180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ഗപ്റ്റിലും മണ്‍റോയും മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 47 റണ്‍സ് അടിച്ചുകൂട്ടി. ഗപ്റ്റിലിനു പിന്നാലെ മണ്‍റോയും മടങ്ങിയതോടെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് ഇറങ്ങിയ കിവീസ് ക്യാപ്റ്റന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടാമാണ് ഹാമല്ട്ടണില് കാണാനായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. ട്വന്റി20യിലെ 20-ാം അര്‍ധസെഞ്ചുറി കുറിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് 40 പന്തില്‍ ആറു ഫോറും മൂന്നു സിക്സും സഹിതം 65 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 27 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റണ്‍സെടുത്തു. ന്യൂസീലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ടു മൂന്നു വിക്കറ്റ് വീഴ്ത്തി.
WHAT A MATCH! 🔥🔥#TeamIndia win in super over, take an unassailable lead of 3️⃣ – 0️⃣ in the 5-match series. 🇮🇳 #TeamIndia #NZvIND pic.twitter.com/4Lc1AdFZZg
— BCCI (@BCCI) January 29, 2020
Discussion about this post