ഡൽഹി: പൊതുമേഖലാ സ്ഥാപനമായ ‘എയര്‍ ഇന്ത്യ’ ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ വില്‍ക്കാവൂവെന്ന് കേന്ദ്രസർക്കാരിനോട് ആര്‍എസ്എസ്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ ഇന്ത്യ വില്ക്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് വിദേശ കമ്പനികളെ ബഹിഷ്കരിക്കണമെന്ന് ആര്‍എസ്എസ് പറഞ്ഞത്.
യു.എ.ഇയുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുളള കമ്പനികള്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
2018-ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും ഇതെല്ലാതെ വേറെ വഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കിയത്.
Discussion about this post