ഇംപീച്ച്മെന്റിൽ, തനിക്കെതിരെ സാക്ഷി പറഞ്ഞ രണ്ട് ഉദ്യോഗസ്ഥരെ പദവിയിൽ നിന്നും പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആർമി ലഫ്റ്റനന്റ് കേണലും അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഉക്രൈൻ വിദഗ്ധനുമായ അലക്സാണ്ടർ വിൻഡ്മാൻ, യൂറോപ്യൻ യൂണിയനിലെ അമേരിക്കൻ അംബാസിഡർ ഗോർഡോൺ സോൻഡ്ലാൻഡ് എന്നിവരെയാണ് ഡൊണാൾഡ് ട്രംപ് പുറത്താക്കിയത്.
ഇംപീച്ച്മെന്റിൽ, തനിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പ്രതികാരമായാണ് കുറ്റവിമുക്തനായി രണ്ടുദിവസത്തിനുള്ളിൽ അമേരിക്കൻ പ്രസിഡന്റ് രണ്ടുപേരെയും സ്ഥാനഭ്രഷ്ടരാക്കിയത് എന്നാണ് വൈറ്റ് ഹൗസിലെ സംസാരം.”സത്യം പറഞ്ഞതിന്റെ വിലയായി ലഫ്.കേണൽ അലക്സാണ്ടർ വിൻഡ്മാന്റെ ജോലി, കരിയർ, സ്വകാര്യത എന്നിവ നഷ്ടപ്പെട്ടു, കാരണം, ലോകത്തിലെ ഏറ്റവും ശക്തനായ,നിശബ്‌ദനായ ,സങ്കീർണനുമായ മനുഷ്യൻ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു” എന്നാണ് വിൻഡ്‌മാന്റെ കൗൺസിൽ പ്രതികരിച്ചത്.
Discussion about this post