തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം നടത്താൻ ശ്രമിച്ചതിന് അമ്പതോളം വരുന്ന എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂജപ്പുരയിലായിരുന്നു സംഭവം.
അറസ്റ്റിലായ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ തീവ്ര വര്‍ഗീയ ശക്തികള്‍ കയറി അക്രമം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനെതിരെ നടപടി.
കേരളത്തില്‍ നടക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ എസ് ഡി പി ഐ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ പ്രതിപക്ഷവും ഭരണപക്ഷവും നിയമസഭയിൽ കൊമ്പ് കോർത്തിരുന്നു. സമരങ്ങൾക്കെതിരെ പാർലമെന്റിൽ പ്രധാനമന്ത്രി ഉപയോഗിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണെന്നും എസ്ഡിപിഐ ആരോപിച്ചിരുന്നു.
Discussion about this post