മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പിയേയും വിമര്‍ശിച്ച് സമസ്ത. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ നുഴഞ്ഞു കയറി അറപ്പുളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ബഹുസ്വരതയുടെ സൗന്ദര്യം കളങ്കപ്പെടുത്താന്‍ മത്സരിക്കുകയായിരുന്നു എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളെന്നാണ് കാക്കിക്കുള്ളിലെ കാവിയും സമരങ്ങളുടെ ഭാഷയും’ എന്ന ലേഖനത്തില്‍ സമസ്തയുടെ കുറ്റപ്പെടുത്തല്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ- മതേതര കക്ഷികള്‍ ഒന്നിക്കുമ്പോള്‍ മുസ് ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേട്ടക്കാര്‍ക്ക് ഇരകളാക്കി പാകപ്പെടുത്തിക്കൊടുക്കാനും സഹായിക്കുകയായിരുന്നു ഈ വികാരജീവികളെന്ന് ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയെ സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും തകര്‍ത്ത പൗരത്വ നിഷേധത്തിന് എതിരായി ഇന്ത്യന്‍ മനസ്സ് ഒന്നിക്കേണ്ട ഘട്ടത്തില്‍ ജാഥകളില്‍ നുഴഞ്ഞുകയറി നാല് തെറി വിളിക്കുന്ന രാഷ്ട്രീയം തിരുത്തപ്പെടേണ്ട നെറികേട് തന്നെയാണ്. വാടക പ്രഭാഷകരെ വച്ച് തെരുവുകളില്‍ നടത്തിയ പ്രസംഗങ്ങള്‍ സാമുദായിക ഭദ്രത തകര്‍ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്. സൗഹൃദത്തിന്റെ കൂട്ടായ്മക്ക് മാത്രമേ ഇന്ത്യ നേരിടുന്ന വെല്ലുവിളി നേരിടാനാകൂവെന്നും ലേഖനത്തിൽ പറയുന്നു
Discussion about this post