കൊച്ചി: ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്ത് വന്നതിന് പിറകെ അടുത്ത മാസം പണം കൈമാറുമെന്നറിയിച്ച് സംഘടകരുടെ രക്ഷാശ്രമം. ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാല്‍ വ്യക്തമാക്കി.പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സംഗീതനിശയിലൂടെ കിട്ടുന്ന മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നേരത്തേ അറിയിച്ചിരുന്നു.2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് കരുണ സംഗീത നിശ കൊച്ചിയില്‍ നടത്തിയത്.
എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും തുക കൈമാറാത്തത് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ഇതിനോട് ആഷിഖ് അബുവും, റിമ കല്ലിങ്കലും പ്രതികരിച്ചിരുന്നില്ല. ഇതിന് പിറകെയാണ് പണം കൈമാറിയില്ലെന്നതിന്റെ രേഖകള്‍ പുറത്ത് വന്നത്.
പരിപാടി കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോഴും തുക കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശരേഖ. ടിക്കറ്റ് വിറ്റതിലൂടെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയാണ് ലഭിച്ചതെന്നും ചെലവ് കഴിച്ചുള്ള തുക അടുത്തമാസം 31നകം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും ബിജിപാല്‍ പ്രതികരിച്ചു.കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന സംഗീതനിശയില്‍ പ്രശസ്തരായ എണ്‍പതോളം കലാകാരന്മാര് പങ്കെടുത്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് എല്ലാ കലാകാരന്മാരും കരുണയില്‍ പങ്കടുത്തത്.
പ്രിയം നിറഞ്ഞ കൂട്ടുകാരേ…എല്ലാവർക്കും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾ! 2019 നവംബർ ഒന്നിനു…
Posted by Kochi Music Foundation on Friday, February 14, 2020
Discussion about this post