പ്രളയ ദുരിതാശ്വസ നിധിയിലേക്ക്ന്ന് പറഞ്ഞ് നടത്തിയ പരിപാടിയുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതിനെ ന്യായീകരിച്ച് കരുണ മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ നടത്തിയ വിശദീകരണമെല്ലാം നുണ. പരിപാടിയ്ക്ക് സ്‌പോണ്‍സര്‍മാര്‍ ഇല്ലെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പരസ്യം ചെയ്തില്ല തുടങ്ങിയ വിശദീകരണങ്ങളാണ് കരുണ മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയത്.
ഇതുള്‍പ്പടെ എല്ലാം ന്യായീകരണവും നുണയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
പത്തോളം സ്‌പോണഅ#സര്‍മാര്‍ പരിപാടിയ്ക്ക് ഉണ്ടായിരുന്നുവെന്ന് ഫൗണ്ടേഷന്റെ പ്രോഗ്രാം നോട്ടിസില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നോട്ടിസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനുള്ള പരിപാടി എന്ന് രേഖപ്പെടുത്തിയിട്ടും ഉണ്ട്.
സംഘാടകരായ ആഷിഖ് അബുവുള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ പരിഹാസമാണ് ഉയരുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിതരണം ചെയ്യാത്തത് സന്ദീപ് വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടും മൗനം പാലിക്കുകയായിരുന്നു മ്യൂസിക് ഫൗണ്ടേഷന്‍ ചെയ്തത്. പിന്നീട് വിവരാവകാശ നിയമപ്രകാരകം വസ്തുതകള്‍ പുറത്ത് വന്നപ്പോഴാണ് ഫൗണ്ടേഷന്‍ പ്രതികരിച്ചത്.
ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
കൊച്ചി മ്യുസിക്ക് ഫൗണ്ടേഷന്റെ ന്യായീകരണം കലക്കി. സംഗീത സംവിധായകൻ ബിജിപാൽ ആഷിക്ക് അബു,റീമ കല്ലിങ്കൽ തുടങ്ങിയവരാണ് ഇതിന്റെ സംഘാടകർ.
ന്യായീകരണം 1
പരിപാടി നടത്തി 23ലക്ഷം ചിലവായി. 6ലക്ഷം ടിക്കറ്റ് ഇനത്തിൽ പിരിഞ്ഞു കിട്ടി. പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർ പൈസ വാങ്ങാത്തത് മൂലം കൂടുതൽ നഷ്ടം ഒഴിവായി. സംഘാടകർക്ക് ധനനഷ്ടം വന്നത് മൂലം ടിക്കറ്റിനത്തിൽ പിരിച്ചെടുത്ത തുക സർക്കാറിലേക്ക് തിരിച്ചടക്കാൻ സാവകാശം തേടിയിരുന്നു.
അല്ല ചേട്ടന്മാരെ, 6ലക്ഷം എവിടേയെങ്കിലും പലിശക്ക് കൊടുത്ത് ഉണ്ടായ ധനനഷ്ടം നികത്താനായിരുന്നോ നിങ്ങളുടെ പദ്ധതി. അങ്ങനെയാണെങ്കിൽ ആ പലിശ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിച്ചേരണം കാരണം നിങ്ങൾ ടിക്കറ്റ് വിറ്റത് ദുരിതാശ്വാസത്തിന്റെ പേര് പറഞ്ഞാണ്.
പിന്നെ പരിപാടിയിൽ പണം വാങ്ങാതെ സഹകരിച്ച കലാകാരന്മാരും ടിക്കറ്റെടുത്ത ജനങ്ങൾ മാത്രം നഷ്ടം സഹിക്കട്ടെ ഞങ്ങളെ ആ പണിക്ക് കിട്ടില്ല എന്നാണോ നിങ്ങളുടെ ലൈൻ.
എന്നാൽ പിന്നെ ചുരുങ്ങിയത് നിങ്ങളുടെ മാനവികമായ തള്ളുകളിൽ നിന്നെങ്കിലും ഞങ്ങൾക്ക് മോചനം തരണം.ന്യായീകരണം 2
സ്പോൺസർമാരെ തേടി അലഞ്ഞു. കിട്ടിയില്ല.
ഏവിടെ നമ്മുടെ കേരളത്തിൽ. അടിപൊളി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വന്തം കട വരെ കാലിയാക്കി കൊടുത്ത കച്ചവടക്കാരുള്ള കേരളത്തിൽ.
ദുരിതാശ്വാസ നിധിയിലേക്ക് 500 രൂപ ടിക്കറ്റ് വച്ച് പാട്ട് കേൾക്കാൻ ക്ഷണിച്ചപ്പോൾ ആകെ 1200 പേരെ വന്നുള്ളു എന്നതും ഞങ്ങൾ വെള്ളം കൂട്ടാതെ വിശ്വസിക്കണമല്ലേ.
നാറുമ്പോൾ ഒറ്റക്ക് നാറിയാൽ പോരെ. കേരളത്തിലെ ജനങ്ങളേയും കച്ചവടക്കാരേയും കൂടെ നാറ്റിക്കണോ.ന്യായീകരണം 3
നഷ്ടം നികത്താൻ പരിപാടിയുടെ വീഡിയോ ഭംഗിയായി എഡിറ്റ് ചെയ്യ്തു ടീവികാർക്ക് കൊടുത്ത് പണം സ്വരൂപിക്കാം എന്ന് വിചാരിച്ചു.
പൗരത്വ നിയമം വന്നപ്പോൾ ആ ഫ്ലോ അങ്ങ് പോയി.എത്രമേൽ സത്യമായ ന്യായീകരണം.
പൗരത്വ പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എഡിറ്റിങ്ങ് ജോലികളെല്ലാം നിർത്തി വച്ചിരിക്കുകയായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.
ന്യായീകരണത്തിന് നൂറിൽ നൂറ് മാർക്ക്.
കൂടാതെ വിതരാണവകാശം ഏറ്റെടുക്കാതെ മാധ്യമങ്ങളും സംഘാടകരെ പിന്നേയും ചതിച്ചു. ചതിക്കപെടാൻ ചന്തുവിന്റെ ജീവിതം പിന്നേയും ബാക്കി.ന്യായീകരണം 4.
എല്ലാം സംഘികളുടെ പണിയാണ്.
കവിത മോഷ്ടിച്ചാലും നികുതി വെട്ടിച്ചാലും ദുരിതാശ്വാസ ധനം മോഷ്ടിച്ചാലും ഒക്കെ പിടിക്കപെടുന്നത് സംഘികൾ കാരണമാണെങ്കിൽ അവന്മാർ കൊള്ളാം. ഭാവിയുള്ള പിള്ളേരാ.
https://www.facebook.com/achuth.tdas/posts/3522037657871321
https://www.facebook.com/shyam.prasad.33046736/posts/2798166633596182
https://www.facebook.com/pramod.ponnappan/posts/10157876242045279
Discussion about this post