ചൈനയിൽ പൊട്ടിമുളച്ച് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ ചെറുക്കാൻ പ്രാചീന ഔഷധക്കൂട്ട് പ്രയോഗിച്ച് ചൈന. അലോപ്പതി കൈ വിട്ടതോടെ ചൈനക്കാർ പാരമ്പര്യത്തിലേക്ക് തിരിയുകയാണുണ്ടായത്. മൂവായിരം വർഷത്തിലധികം പഴക്കമുള്ള പ്രാചീന ഔഷധക്കൂട്ട് രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ആശുപത്രികളിൽ സ്ഥിരീകരിച്ച പകുതിയിലധികം കേസുകൾക്കും പ്രാചീനമായ നാട്ടുമരുന്ന് ആണ് ഇപ്പോൾ നൽകിവരുന്നതെന്ന് ഹുബെയ് ഹെൽത്ത് കമ്മീഷൻ തലവനായ വാങ് ഹിഷെങ് വെളിപ്പെടുത്തി. ആശ്ചര്യകരമായ അളവിൽ മാറ്റം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാചീന വൈദ്യത്തിൽ പ്രഗത്ഭരായ 2, 200 പേരെ ഹുബെയിലെ ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വാങ് തയ്യാറായില്ല. കൊറോണ ബാധയെ നേരിടുന്നതിലെ മുൻനിര പോരാളികളിൽ ഒരാളായ വാങ്, ദേശീയ ആരോഗ്യ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് കൂടിയാണ്.











