യുവനടിയെ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നിർണായക സാക്ഷികളായ രണ്ട് അഭിഭാഷകരെ ഇന്ന് വിസ്തരിക്കും.ഇര പോലീസിൽ നൽകിയ പരാതിയെ തുടർന്ന്, ദൃശ്യങ്ങൾ പ്രതിയായ പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാർ അഭിഭാഷകർക്ക് കൈമാറിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും മൊബൈൽ ഫോണും ഈ അഭിഭാഷകർ വഴിയാണ് അങ്കമാലിയിലുള്ള കോടതിയിൽ സമർപ്പിച്ചത്. അതിനാൽ തന്നെ ഈ രണ്ട് അഭിഭാഷകരുടെയും മൊഴി കേസിൽ വളരെ നിർണായകമാണ്.
Discussion about this post