ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സിംഗപുരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. കാമ്പിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് കേന്ദ്ര നിര്‍ദേശം. നേപ്പാള്‍, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു.
3,97,152 യാത്രക്കാരെ വിമാനത്താവളങ്ങളിലും 9,695 യാത്രക്കാരെ തുറമുഖങ്ങളിലും പരിശോധന നടത്തിയെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ ജൂണ്‍ 30 വരെ റദ്ദാക്കിയിരുന്നു. ചൈനയ്ക്കു പുറമേ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന് തുടങ്ങിയ രാജ്യങ്ങളും കൊറോണ പടര്‍ന്നു പിടിക്കുകയാണ്. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാര്‍ക്കും ചൈനയില്‍ രോഗം പിടിപെട്ടു. ദക്ഷിണ കൊറിയില്‍ ഇതിനോടകം രണ്ട് പേര് കൊറോണ ബാധിച്ച് മരിച്ചു. 346 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും കൊറോണയെ തുടര്‍ന്നു ഒരാള്‍ മരിച്ചു. ഇറാനില്‍ നാല് പേരും മരിച്ചു. 14 പുതിയ കേസുകളാണ് വെള്ളിയാഴ്ച ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post