പാകിസ്ഥാന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന വെട്ടുകിളികളെ നിയന്ത്രിക്കാൻ സഹായ വാഗ്ദാനവുമായി ചൈന. വെട്ടുകിളികളെയും പ്രാണികളെയും കൂട്ടത്തോടെ തിന്നു തീർക്കാൻ ഒരുലക്ഷം താറാവുകളെയാണ് ചൈന പാകിസ്ഥാന് നൽകുക.
ഉഷ്ണപ്രദേശങ്ങളിൽ കാണുന്ന വെട്ടുകിളികളും പ്രാണികളും കിഴക്കൻ ആഫ്രിക്കയിൽ നിന്നും ദക്ഷിണേഷ്യയിലേക്ക് വന്നതാണെന്നാണ് കണക്കുകൂട്ടൽ. കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് ഇവ നശിപ്പിച്ചത്.വെട്ടുകിളികളുടെ ആക്രമണം മൂലം, കഴിഞ്ഞ മാസം പാകിസ്ഥാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.കൃഷി നശിപ്പിക്കുന്ന ഇത്തരം ജീവികൾക്കെതിരെയുള്ള പ്രകൃതിദത്തമായ,ഫലപ്രദമായ ആയുധമാണ് താറാവുകൾ എന്നാണ് ചൈനീസ് കാർഷിക വിദഗ്ധരുടെ അഭിപ്രായം.
Discussion about this post