പാർലമെന്റിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ വരുന്ന മാർച്ച് 26ന് നടക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദ്ദേശം കൊടുക്കാനുള്ള തീയതി മാർച്ച് 6 മുതലാണ്. 55 സീറ്റുകൾ ഒഴിയുന്ന ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ, ബിജെപി 12 മുതൽ 13 സീറ്റ് വരെ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഡി.എം.കെയും എ.ഡി.എം.കെയും മൂന്നു വിധം സീറ്റുകൾ നേടുമെന്ന് ഉറച്ചു വിശ്വസിക്കുമ്പോൾ, ജെ.ഡി.യു, ആർ.ജെ.ഡി, ബി.ജെ.ഡി എന്നീ പാർട്ടികൾ രണ്ടുവീതം സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃണമൂൽ കോൺഗ്രസിന് പ്രതീക്ഷയുള്ളത് അഞ്ചു സീറ്റുകളിലാണ്, അതേസമയം വൈഎസ്ആർ കോൺഗ്രസിന് നാല് സീറ്റുകളിലും, ടി.ആർ.എസ്സിന് ഒരു സീറ്റിലും വിജയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്.
Discussion about this post