ഡല്‍ഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 20 മിനിറ്റോളമാണ് മോദി എംപിമാരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടിയത്.
ബംഗാളിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം അംഗങ്ങളില്‍ നിന്ന് തേടി. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനവും കേന്ദ്ര പദ്ധതികളുടെ നടപ്പാക്കലും പ്രധാനമന്ത്രി അന്വേഷിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലാണ് ബിജെപി വിജയക്കൊടി പാറിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. മമതക്ക് കുറെ വിയർക്കേണ്ടി വരും അടുത്ത തെരഞ്ഞെടുപ്പിൽ എന്നാണ് ഇത് തെളിയിക്കുന്നത്.
Discussion about this post