കൊറോണ പടർന്നുപിടിച്ച ഇറ്റലിയിൽ നിന്നും, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയക്കുമെന്നും പരിശോധനയിൽ രോഗബാധയില്ലാത്തവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെത്തന്നെ ചികിത്സിക്കാൻ സംവിധാനമുണ്ടാക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇറ്റലിയിൽ നിന്നും ക്ലിയറൻസ് ലഭിക്കാത്തതിനാൽ ഒരുപാടു പേർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇറ്റലിയിലെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.
ആരോഗ്യ രംഗത്ത് യുദ്ധസമാനമായ സാഹചര്യമുള്ളതു കൊണ്ടാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിശദീകരിച്ചു.
Discussion about this post