ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചേക്കും. 72 മണിക്കൂര്‍ സമയത്തേക്ക് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് 25 വരെയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.
400 മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയാലുടന്‍ സര്‍വീസ് നിര്‍ത്താനാണ് ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം. മാര്‍ച്ച് 25ന് റെയില്‍വേ ബോര്‍ഡ് യോഗം ചേര്‍ന്ന് ട്രെയിന്‍ നിയന്ത്രണം നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണ വൈറസ് ട്രെയിന്‍ യാത്രയിലൂടെ പകരുന്നത് ഒഴിവാക്കാനാണ് റെയില്‍വേയുടെ നീക്കം. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സര്‍ക്കാറുകള്‍ തങ്ങളുടെ സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ-ജബല്‍പൂര്‍ ഗോള്‍ഡന്‍ എകസ്പ്രസിലെ നാല് പേര്‍ക്കും ആന്ധ്ര സമ്ബര്‍ക്ക് ക്രാന്തിയിലെ എട്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post