വാഷിങ്ടന്‍: കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിക്കുമ്പോൾ ചൈനക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കയിലെ സംഘടനകൾ രംഗത്ത്. കൊറോണ എന്ന വൈറസിനെ ജൈവായുധമാക്കാന്‍ സൃഷ്ടിച്ചത് ചൈനയെന്ന് സംഘടനകള്‍ പറയുന്നു.
ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കൊറോണ മഹാമാരിയില്‍ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകള്‍ രംഗത്തെത്തി. വാഷിങ്ടന്‍ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂള്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫിയില്‍ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്സസ് കോടതിയെ സമീപിച്ചത്.
രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് സര്‍ക്കാരാണു അനധികൃത ജൈവായുധമായി കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനായി അവര്‍ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതില്‍ മാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post