മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കേ സംസ്ഥാന സർക്കാരിന്റെ നിർദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂർബിന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്.കോഴിക്കോട് സ്വദേശിയായ നൂർബീന, മുസ്ലിം വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്.മുൻ വനിതാ കമ്മീഷൻ അംഗവുമണിവർ.
അന്‍പതോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ പോലിസ് നുര്‍ബീനയ്ക്കും മകനും എതിരെ കേസെടുത്തു.
മാർച്ച് 14 ന് അമേരിക്കയിൽ നിന്നെത്തിയ മകൻ വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് മാർച്ച് 21 ന് നൂർബിനയുടെ മകളുടെ കല്യാണം നടത്തിയത്.സ്വന്തം വീട്ടിൽ വെച്ച് തന്നെയായിരുന്നു വിവാഹം.നിരീക്ഷണത്തിൽ ആയിട്ടും കല്യാണത്തിൽ മകൻ പങ്കെടുത്തിരുന്നു.വിവാഹ ചടങ്ങിൽ 50 പേരിലധികം പങ്കെടുക്കരുതെന്ന് സർക്കാരിന്റെ കർശന നിർദേശമുണ്ടായിരുന്നു. പക്ഷേ, ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇവർക്കെതിരെ നിയമ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post