അഭ്ജോത് വര്‍ഗ്ഗീസ്(മനോരമ ന്യൂസ് )
വി എസ് പറഞ്ഞ Mad Dog
* മാര്‍ച്ച് 14, 2015.. ഇടതുമുന്നണിയുടെ ഹര്‍ത്താല്‍ ദിവസം. അങ്കമാലി ടൗണ്‍. ദേശീയ പാതയില്‍ പ്രകടനം നടത്തിയ സി പി എം പ്രവര്‍ത്തകരെ ആലുവ റൂറല്‍ എസ് പി ആയിരുന്ന യതീഷ് ചന്ദ്ര തല്ലിച്ചതച്ചു. സി പി എം ഏരിയ സെക്രട്ടറി കെ കെ ഷിബുവിനെ നിഷ്ഠൂരമായി മര്‍ദിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി.
ഭ്രാന്തന് നായയെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന് അയാളെ വിശേഷിപ്പിച്ചത്. പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു. പൊലീസ് ഗുണ്ടായിസമെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി കുറ്റപ്പെടുത്തി.
* ജൂണ്‍ 17, 2017… പുതുവയ്പ് എല്‍ പി ജി ടെര്‍മിനലിനെതിരെ ഹൈക്കോടതി ജംഗ്ഷനില്‍ ജനകീയ സമരം. കണ്ണില്‍ കണ്ടവരെയെല്ലാം ഡി സി പി ആയിരുന്ന യതീഷ് തല്ലിച്ചതച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും തലയും പുറവും തല്ലിപ്പൊളിച്ചു.
വി എസും സി പി ഐയും നടപടിയാവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന് തെളിവെടുപ്പില്‍ ഏഴ് വയസുകാരന് മുമ്പില്‍ യതീഷ് വിയര്‍ത്തൊലിച്ചു.
പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ യതീഷിനെ സംരക്ഷിച്ചു.* നവംബര്‍ 20, 2018… വിവാദകാലത്ത് ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ സുരക്ഷാചുമതലയുണ്ടായിരുന്ന യതീഷ് പരസ്യമായി അധിക്ഷേപിച്ചു, പരിഹസിച്ചു. ഒരു ജനപ്രതിനിധിയോട് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതായിരുന്നു യതീഷിന്റെ ഭാഷ.
വിഷയത്തിന്റെ പ്രത്യേകത കൊണ്ട് ഇടതുപക്ഷം കയ്യടിച്ചു. ബി ജെ പി സംസ്ഥാനഘടകം വൃണിതഹൃദയരായി തേങ്ങിയെങ്കിലും കേന്ദ്രം കനിഞ്ഞില്ല. പിണറായി വിജയന് മുഖ്യമന്ത്രിയായ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനം ചൊരിഞ്ഞു.
* മാര്‍ച്ച് 28, 2020… കൊറോണയുടെ ആകുലകാലം. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൃത്യമായ നിയമങ്ങള്‍, നിലവിലുള്ളതും പുതിയ ഓര്‍ഡിനന്‍സും. നടപടികള്‍ നിയമപരമാകണമെന്ന് മുഖ്യമന്ത്രിയും ഡി ജി പി യും ആവര്‍ത്തിച്ചു പറയുന്നു. തൊട്ടുപിറ്റേന്ന് കണ്ണൂര്‍ എസ് പി യതീഷ് ചുറ്റും നിന്ന് സംസാരിച്ചതിന് മൂന്നോ നാലോ മനുഷ്യരെ ഏത്തമിടുവിക്കുന്നു. ഉന്മാദിയെപ്പോലെ ഏമാന് ഹരം പിടിച്ച് നോക്കി നില്ക്കുന്നു.
പലരും ദൃശ്യങ്ങള്‍ കണ്ട് കയ്യടിക്കുന്നു. ചിലര്‍ ഫ്യൂഡല്‍ കാലത്താണോ ജീവിക്കുന്നതെന്നും ഇയാള്‍ ( നമ്മളും) ഇപ്പോഴും രാജഭരണകാലത്താണോയെന്നും അമ്പരന്ന് അന്തം വിട്ടിരിക്കുന്നു.
പിണറായി വിജയന് തന്നെയാണ് മുഖ്യമന്ത്രി. ശരിയായില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. വലിയ കാര്യം.സ്വകാര്യം: അയാള്‍ ഹീറോയല്ല, സൈക്കോയാണ്. അല്ലെങ്കില്‍ ക്രിമിനല്‍. ചികിത്സയോ ശിക്ഷയോ നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ വിനാശം വിതക്കും.
വി എസ് പറഞ്ഞ Mad Dog* മാർച്ച് 14, 2015.. ഇടതുമുന്നണിയുടെ ഹർത്താൽ ദിവസം. അങ്കമാലി ടൗൺ. ദേശീയ പാതയിൽ പ്രകടനം നടത്തിയ സി…
Posted by Abgeoth Varghese on Saturday, March 28, 2020
Discussion about this post