യു.എസിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്നു. അമ്പതിനായിരം പേർക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, രോഗബാധിതമായ സ്റ്റേറ്റുകളിൽ, ക്വാറന്റൈൻ വേണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് എടുത്തു.ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ ക്വാറന്റൈൻ നടപടികൾ ഏർപ്പെടുത്താൻ തയ്യാറാവാതെ ശക്തമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് പ്രസിഡണ്ടിന്റെ ശ്രമം. ഈ പറഞ്ഞ എല്ലാ സ്റ്റേറ്റുകളും അമേരിക്കയിൽ കൊറോണ വൈറസ് ബാധയുടെ ഹോട്ട്സ്പോട്ടുകളാണെന്നായിരുന്നു ട്രംപിന്റെ മുൻപത്തെ നിലപാട്.എന്നാൽ, സ്റ്റേറ്റുകളുടെ ഗവർണർമാരുമായും, വൈറസ് ടാസ്ക് ഫോഴ്സുമായും സംസാരിച്ചപ്പോൾ ശക്തമായ യാത്രാനിയന്ത്രണ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന തീരുമാനത്തിൽ എത്തിച്ചേർന്നതായും ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ഈ മൂന്ന് സ്റ്റേറ്റുകളിലും ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രമായ ന്യൂയോർക്ക് നഗരത്തിലാണ് ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്കയിൽ ആകെമൊത്തം 1,23,000-ൽ അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 53,216 കേസുകളും ന്യൂയോർക്കിലാണ്.
Discussion about this post