സ്ഥിരവാസ നിയമം പൊളിച്ചെഴുതിയതിലൂടെ കേന്ദ്രസർക്കാർ കശ്മീരിന്റെ മുറിവിനു മീതെ വീണ്ടും പ്രഹരിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിയമ പരിഷ്കാര ത്തിലൂടെ കശ്മീരിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും അബ്ദുള്ള ആരോപിച്ചു. ഏഴു മാസത്തെ കരുതൽ തടങ്കലിനു ശേഷം മാർച്ച് ആദ്യമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ളയെ കേന്ദ്രസർക്കാർ മോചിപ്പിച്ചത്.
കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന നിയമ പരിഷ്കാര പ്രകാരം, 15 വർഷം ജമ്മുകശ്മീരിൽ താമസിച്ച ആരും കശ്മീർ സ്വദേശിയായി കണക്കാക്കപ്പെടും. കശ്മീരിൽ ഏതെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഏഴുവർഷം പഠിച്ച് പത്താം ക്ലാസ്/ 12 ക്ലാസ് പരീക്ഷ എഴുതിയ വ്യക്തിയേയും പുതിയ നിയമപ്രകാരം കശ്മീർ സ്വദേശിയായി പരിഗണിക്കും.മറ്റു സംസ്ഥാനക്കാർ കശ്മീരിലേക്ക് കുടിയേറാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
Discussion about this post