ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.നിലവിൽ സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് മഹാരാഷ്ട്രയിൽ 1,895 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
എന്നാൽ, സർക്കാർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഏറ്റവും വിമുഖത കാണിക്കുന്നതും മഹാരാഷ്ട്രയിലെ ജനങ്ങൾ തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 35,000 ലോക്ഡൗൺ ലംഘന കേസുകളാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതും, നിയമവിരുദ്ധമായി സംഘം ചേരലും, വാഹനവും കൊണ്ട് പുറത്തിറങ്ങലും എല്ലാമടക്കം കേസുകളുടെ എണ്ണത്തിലും മഹാരാഷ്ട്ര മുന്നിലാണ്.
Discussion about this post