ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, വെല്ലൂര്‍ തുടങ്ങിയ നഗരങ്ങളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൊറോണ കേസുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഈ പ്രദേശങ്ങളില്‍ നിന്ന് പരമാവധി കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തെ 34 ജില്ലകളിലായി ആകെ 388 കണ്ടെയ്ന്മെന്റ് സോണുകളുണ്ട്. കൊറോണ വൈറസ് കേസുകളില്‍ ഭൂരിഭാഗവും കണ്ടെത്തിയ പ്രദേശങ്ങളെയാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രദേശങ്ങളില്‍ കൊറോണ പടരാതിരിക്കാന്‍ ഈ പ്രദേശങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 17 മരണങ്ങളുമായി 1,520 കേസുകള്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, 457 പേര്‍ക്ക് രോഗം ഭേദമായി. ചെന്നൈ, തിരുനെല്‍വേലി, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, സെഹംഗല്പട്ടു, മധുര, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങള്‍ ഹോട്സ്പോര്ട്ടുകളാണ്. ചെന്നൈയില്‍ 13 നഗരമേഖലകളും കോയമ്പത്തൂരില്‍ 8 ഗ്രാമീണ മേഖലകളും 10 നഗരമേഖലകളുമുണ്ട്. മധുരയില്‍ ഗ്രാമ, നഗര മേഖലകളില്‍ അഞ്ച് വീതം ഹോട്ടുകള്‍ ഉണ്ട്. സേലത്ത് 15 ഗ്രാമീണ മേഖലകളും 11 നഗരമേഖലകളുമുണ്ട്.
അതുപോലെ, തഞ്ചാവൂരിന് ആറ് ഗ്രാമീണ മേഖലകളും മൂന്ന് നഗരമേഖലകളുമുണ്ട്, തിരുച്ചിരപ്പള്ളിയില് ഏഴ് ഗ്രാമീണ മേഖലകളും മൂന്ന് നഗരമേഖലകളുമുണ്ട്. തിരുനെല്‍വേലിയില്‍ 19 നഗരമേഖലകളും 16 ഗ്രാമീണ മേഖലകളുമുണ്ട്. കൊറോണ വൈറസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാണ് റെഡ് സോണുകള്‍.
ചെന്നൈയില്‍, ഹോട്ട്സ്പോട്ടുകളില്‍ ഭൂരിഭാഗവും നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളായ റോയ്പേട്ട്, ടോണ്ടിയാര്‍പേട്ട് എന്നിവിടങ്ങളിലാണ്. കോയമ്പത്തൂര്‍ ജില്ലയില്‍ 18 കണ്ടെയ്നര്‍ സോണുകളുണ്ട്.
Discussion about this post