തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നുവെന്ന ആരോപണങ്ങൾ യാഥാർത്ഥ്യമെന്ന് സൂചന. രോഗികളെയും രോഗമുക്തരെയും ചിലർ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശയം ബലപ്പെടാൻ കാരണം.
കൊറോണ സെല്ലിൽ നിന്നെന്നുപറഞ്ഞാണ് ചിലർ രോഗികളുടെ ബന്ധുക്കളെയും രോഗം ഭേദമായവരെയും ഫോണിൽ ബന്ധപ്പെടുന്നത്. കാസർകോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് എന്ന് പറഞ്ഞാണ്. തുടർ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ എത്തണമെന്ന് വിളിച്ചവർ ആവശ്യപ്പെടുകയായിരുന്നു.
കൂടാതെ മറ്റുചില ഇടങ്ങളിൽ നിന്നും വിളി എത്തുന്നുണ്ട്. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളിൽ നിന്നാണ് വിളികളേറെയും. രോഗത്തിന്‍റെ വിശദാംശങ്ങളാണ് ഇവര്‍ തേടാന്‍ ശ്രമിച്ചത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി കാസർകോഡ് ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post