പാകിസ്ഥാനിൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോഴും സർക്കാർ പ്രാധാന്യം നൽകുന്നത് ആയുധപരീക്ഷണങ്ങൾക്ക്.ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത പ്രകാരം കോവിഡ് കേസുകൾ 13,000 അടുക്കുന്നു,മരണം 270 കടന്നു.ഈ ഗുരുതര പ്രതിസന്ധിയിലും ശനിയാഴ്ച പാകിസ്ഥാൻ നാവിക സൈന്യം കപ്പൽ വേധ മിസൈലുകൾ പരീക്ഷിച്ചു.ഉത്തര അറബിക്കടലിലാണ് മിസൈലുകൾ പരീക്ഷിച്ചതെന്ന് നേവിയുടെ ഔദ്യോഗിക വക്താവായ അഡ്മിറൽ അർഷിദ് ജാവേദ് അറിയിച്ചു.മിസൈൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ അർഷിദ് ജാവേദാണ് പുറത്തു വിട്ടത്.നാവിക ജീവനക്കാരുടെ ചീഫായ അഡ്മിറൽ സഫർ മെഹമൂദ് അബ്ബാസിയുടെ നിരീക്ഷണത്തിലായിരുന്നു മിസൈലുകൾ പരീക്ഷിച്ചത്.
ഇൻഡോ-പാക്ക് ബന്ധത്തിനിപ്പോൾ ഒരു ശീത ഭാവമാണുള്ളത്, അത്കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പാക്കിസ്ഥാന്റെ നാവികസൈന്യം പുറത്ത് വിട്ടിട്ടില്ല.ജമ്മുകാശ്മീരിന് പ്രത്യേക പരിഗണന കൊടുക്കുന്ന 370 അനുച്ഛേദം ഇന്ത്യ റദ്ദാക്കിയതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത കൂടുതൽ ശക്തമായിട്ടുണ്ട്.ഇന്ത്യക്കുള്ളിലുള്ള കാര്യത്തിൽ വേറെയാരും ഇടപെടണ്ടായെന്ന ഇന്ത്യയുടെ നിലപാട് മൂലം അതിർത്തിയിൽ കനത്ത ആക്രമണമാണ് പാകിസ്ഥാൻ അഴിച്ചു വിടുന്നത്.മുന്നൂറോളം പാക്ഭീകരർ അതിർത്തിക്കപ്പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post