കോവിഡ് രോഗത്തിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾക്കിടയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമായാരംഭിച്ച സമൂഹ അടുക്കളകൾ നടത്തിക്കൊണ്ടു പോകാൻ സംസ്ഥാന സർക്കാർ ഒറ്റ പൈസ പോലും നൽകിയിട്ടില്ലെന്ന് കൊച്ചി മേയർ.കുടുംബശ്രീ മിഷനിൽ നിന്നും സഹായമായി വാഗ്ദാനം ചെയ്ത അമ്പതിനായിരം രൂപ പോലും നൽകിയിട്ടില്ലെന്ന് തുറന്നടിച്ചത് കൊച്ചി മേയർ സൗമിനി ജെയിൻ ആണ്.
കൊച്ചി കോർപറേഷനിലെ തനത് ഫണ്ടിൽ നിന്നാണ് ഇപ്പോൾ കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തിക്കൊണ്ടു പോകാൻ പണം കണ്ടെത്തുന്നത്.കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, അടുത്തമാസം കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയില്ലെന്ന് മേയർ വ്യക്തമാക്കി.കൊച്ചിയിലെ അടുക്കളകളിൽ ദിവസവും 10,000 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്, പലതവണ സഹായത്തിനായി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സൗമിനി ജെയിൻ പറഞ്ഞു.
Discussion about this post