ഡൽഹി: ഹൈഡ്രോക്സീ ക്ലോറോക്വിന് പിന്നാലെ ഫാവിപിരാവിറും കൊവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് ഫാർമയാണ് നിലവിൽ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമ്മിക്കുന്നത്.
നിലവിൽ ജിസിസിയിൽ ഉൾപ്പെട്ട മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഈ മരുന്ന് ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി സ്‌ട്രൈഡ്‌സ് ഫാര്‍മ വ്യക്തമാക്കുന്നു.
ഫാവിപിരാവിർ നിർമ്മിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സിന്റെ ഓഹരി വില 15ശതമാനം കുതിച്ച് 432 രൂപയായി. ജദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവര്‍ഷമാണ് ജനറിക് വിഭാഗത്തിലേക്ക് മാറിയത്.
നേരത്തെ ഹൈഡ്രോക്സീ ക്ലോറോക്വിൻ കൊവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന വിവരങ്ങളെ തുടർന്ന് അമേരിക്കയും റഷ്യയും ഗൾഫ് രാജ്യങ്ങളുമടക്കം നൂറ്റിയൻപതോളം രാജ്യങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. സാദ്ധ്യമായ എല്ലായിടത്തും മരുന്ന് എത്തിക്കാൻ സന്മനസ്സ് കാണിച്ച ഇന്ത്യയെ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും അഭിനന്ദിച്ചിരുന്നു.
Discussion about this post