യു.എൻ സുരക്ഷാ സമിതിയുടെ പട്ടികയിൽപ്പെട്ട ഭീകരരൊന്നും പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയുടെ 1267 പേരടങ്ങുന്ന ആഗോള ഭീകര പട്ടികയിൽ 130 പേർ പാകിസ്ഥാനിൽ ഉള്ളവരാണ്.എന്നാൽ, വെറും 19 പേരെ മാത്രമേ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതായി കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്നാണ് ഇമ്രാൻ ഖാൻ വിശദീകരിക്കുന്നത്. ലഷ്കർ ഇ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദും ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
തങ്ങളുടെ തീവ്രവാദ ചരിത്രം മറച്ചു പിടിക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രം തന്നെയാണ് ഇതിനു പുറകിൽ. തീവ്രവാദ നിരീക്ഷണ പട്ടികയിൽ നിന്നും ഈയിടെ നാലായിരം പേരെ പാകിസ്ഥാൻ ഒഴിവാക്കിയിരുന്നു. പാക്കിസ്ഥാനിൽ മൂന്ന് സ്ഥലങ്ങളിലായി മാറിമാറി വസിക്കുന്നുവെന്ന് ഇന്ത്യൻ ഇന്റലിജൻസ് കണ്ടെത്തിയ ദാവൂദ് ഇബ്രാഹിമും, 26/11 ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ സാക്കി ഉർ റെഹ്മാനി ലാഖ്‍വിയും എക്കാലത്തും പാക്കിസ്ഥാന്റെ ദേശീയ തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
Discussion about this post