അന്യസംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരാൻ കെഎസ്ആർടിസി ഉപയോഗിക്കാൻ പറ്റില്ലെന്ന് കേരളം.
ശാരീരിക അകലം പാലിക്കേണ്ടതനുസരിച്ച് ഒരു ബസ്സിൽ പരമാവധി 25 പേരെ മാത്രമേ കയറ്റാനാകൂ.ഏതാണ്ട് ആറായിരത്തോളം പേർ നിരവധി സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേയ്ക്ക് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇവരെയെല്ലാം തിരിച്ചു കൊണ്ടുവരാൻ വളരെ വലിയ സന്നാഹങ്ങളും സർവീസുകളും വേണ്ടിവരും. അവയ്ക്കെല്ലാം കൂടി ഭീമമായ ഒരു തുക ചെലവും വരും.
മാത്രമല്ല, കെഎസ്ആർടിസിയ്‌ക്ക് അന്തർസംസ്ഥാന സർവീസ് പെർമിറ്റുള്ളത് കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ മാത്രമാണ്.ഈയൊരു ഘട്ടത്തിൽ, മലയാളികളെ മടക്കി കൊണ്ടുവരാൻ അന്യസംസ്ഥാന തൊഴിലാളികളെ അയക്കാൻ ഉപയോഗിച്ച മാതൃകയിൽ ട്രെയിൻ സർവീസ് ഉപയോഗിക്കാനാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.ചുരുങ്ങിയ പക്ഷം ഇവരെ സംസ്ഥാന അതിർത്തിയിൽ എത്തിച്ചാൽ നാടുകളിൽ എത്തിക്കേണ്ട ചുമതല ഏറ്റെടുക്കുമെന്നാണ് കെ.എസ്.ആർ.ടി.സി വെളിപ്പെടുത്തിയിരിക്കുന്നത്.
Discussion about this post