ഡല്‍ഹി: പാകിസ്ഥാൻ സൈനികവ്യൂഹത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ ആര്‍മി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമത സൈന്യമായ ദ ബലൂഡ് ലിബറേഷന്‍ ആര്‍മി( ബി എല്‍ എ)യാണ് വിവരം പുറത്തുവിട്ടത്.
കേച്ച് ജില്ലയിലെ തിഗരാന് മേഖലയിലാണ് പാക് സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. അക്രമത്തില്‍ ഒരു സൈനിക വാഹനവും ഒരു മോട്ടോര്‍ബൈക്കും തകര്‍ന്നു. മാത്രമല്ല ആക്രമണത്തിൽ ചാവേര്‍ സംഘത്തെ പരിശീലിപ്പിക്കുന്ന മേജര്‍ നദീമടക്കം 6 സൈനികര്‍ സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. എത്രപേർക്ക് പരിക്കേറ്റു എന്ന് വ്യക്തമല്ല.
ബലൂച് ആർമി സ്ഥാപിച്ച സ്വയം നിയന്ത്രിത ബോംബ് പൊട്ടിയാണ് വാഹനം തകര്‍ന്നത്. ബലൂചിലെ സാധാരണക്കാരെ അടക്കം കൊന്നൊടുക്കുന്ന പാക് നടപടിക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും ബി എല്‍ എ വ്യക്തമാക്കി.
പ്രത്യേക ബലൂച് രാജ്യം സ്ഥാപിക്കാനും ബലൂചുകളുടെ സുരക്ഷയുമാണ് തങ്ങളുടെ ജീവിത ദൗത്യം എന്ന് ബലൂച് സേന വ്യക്തമാക്കി.
പാകിസ്ഥാന്റെ സൈന്യത്തേയും ചാവേര്‍ ഭീകരന്മാരേയും ഒരുതരത്തിലും തങ്ങളുടെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ബലൂച് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post