ഡൽഹി: മലയാളി നേഴ്സുമാരും ഗർഭിണികളുമടക്കമുള്ളവർ നാട്ടിലേക്ക് വരാൻ മാർഗ്ഗമില്ലാതെ ഡൽഹിയിൽ ദുരിതത്തിൽ കഴിയുമ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധി മുൻ എം പി സമ്പത്തിന്റെ അസാന്നിദ്ധ്യം വിവാദമാകുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള നീക്കങ്ങളെ ഏകോപിപ്പിക്കാനെന്ന പേരിൽ ക്യാബിനറ്റ് റാങ്കോടെ തലസ്ഥാനത്ത് നിയോഗിക്കപ്പെട്ട സമ്പത്തിന്റെ സേവനം ആവശ്യ ഘട്ടത്തിൽ മലയാളികൾക്ക് ലഭ്യമാകാത്തതാണ് വിവാദത്തിന് കാരണം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ജോലിയും നഷ്ടപ്പെട്ട് താമസമോ ഭക്ഷണമോ ലഭിക്കാതെ ഗർഭിണികൾ അടക്കമുള്ള മലയാളികൾ ഡൽഹിയിൽ കഷ്ടപ്പെടുന്നതായി മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇവരിൽ പലർക്കും നാട്ടിൽ നിന്ന് അവിടേക്ക് പണം അയച്ചു കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് സമ്പത്ത് ഡൽഹിയിൽ ഇല്ല എന്നത് ഏറ്റവും വലിയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Discussion about this post