മുംബൈ : ഏറ്റവും താഴ്ന്ന നിലയിൽ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി 76 ശതമാനം ഉയർന്നു.പ്രവചനങ്ങളെല്ലാം തകിടം മറിച്ചുകൊണ്ട് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.പത്ത് വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശരാശരി ടാർഗറ്റ് വിലയേക്കാൾ മുന്നിലാണ് ഇപ്പോൾ റിലയൻസ് കമ്പനിയുടെ ഓഹരികൾ. റിലയൻസ് ജിയോ 2017-ൽ ഉപഭോക്താക്കളിൽ നിന്നും നിരക്ക് ഈടാക്കാൻ തുടങ്ങിയിരുന്നു.
ഇതേ തുടർന്ന് സ്റ്റോക്കുകളിൽ സമ്മർദ്ദമേറുകയും ഓഹരി വില കുറയുകയും ചെയ്യുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.എന്നാൽ, സ്റ്റോക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വേഗത്തിൽ ഉയരുകയാണുണ്ടായത്.റിഫൈനറി, പെട്രോകെമിക്കൽസ് ബിസിനസുകളെല്ലാം കോവിഡ് മഹാമാരി ലോകം മുഴുക്കെ വ്യാപിച്ചതിനെ തുടർന്ന് മൂല്യം കുറയ്ക്കുമ്പോൾ മറുഭാഗത്തു ജനങ്ങൾക്ക് ജിയോയുടെ ധനസമാഹരണ സ്റ്റോക്കിലുള്ള താല്പര്യം വീണ്ടും വർദ്ധിക്കുകയാണ്. അംബാനിയുടെ റിലയൻസ് ഇതേ തുടർന്ന് വൻ നേട്ടമാണ് കൊയ്തത്.
Discussion about this post