മുംബൈ : മഹാരാഷ്ട്രയിലെ 50 ശതമാനത്തോളം തടവ് പുള്ളികളെ താൽക്കാലിക ജാമ്യം നൽകി പറഞ്ഞയക്കാൻ മഹാരാഷ്ട്ര ഹൈപവേർഡ് കമ്മിറ്റിയുടെ തീരുമാനം.കോവിഡ്-19 നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വ്യാപിക്കുന്നതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയെടുത്തത്.
ജസ്റ്റിസ് എ എ സയ്ദ്, അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ചാഹൻഡേ , ജയിലിന്റെ ഡയറക്ടർ ജനറൽ എസ്.എൻ പാണ്ഡെ എന്നിവരടങ്ങിയ കമ്മിറ്റിയുടെതായിരുന്നു തീരുമാനം.ജാമ്യത്തിന്റെ കാലാവധി ഇനിയും നിശ്ചയിച്ചിട്ടില്ല.യുഎപിഎ ചുമത്തിയിട്ടുള്ളവർക്കും മറ്റു ഗൗരവമായ കുറ്റകൃത്യങ്ങൾ ചെയ്ത് ജയിൽ വാസമനുഭവിക്കുന്നവർക്കും ഇതു ബാധകമായിരിക്കുകയില്ലെന്ന് കമ്മിറ്റി പിന്നീട് അറിയിച്ചു.
35,239 തടവ് പുള്ളികളുള്ള മഹാരാഷ്ട്ര ജയിലിൽ നിന്നും കഴിഞ്ഞ ദിവസം 695 പേരെ അടിയന്തിര പരോളിൽ വിട്ടയച്ചിരുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
Discussion about this post