കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചൈനയുടെ കൂടെ നിൽക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കോവിഡിന്റെ യാഥാർത്ഥ്യങ്ങൾ പുറത്തു വിട്ടില്ലെങ്കിൽ സംഘടനയ്ക്ക് പണം നൽകുന്നത് അമേരിക്ക എന്നെന്നേക്കുമായി നിർത്തുമെന്നും ട്രംപ് താക്കീതു നൽകി.ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക അംഗത്വം പിൻവലിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.ചൈനയോട് വിധേയത്വമില്ലെങ്കിൽ ലോകാരോഗ്യസംഘടന എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് ഈ 30 ദിവസമെന്നും, യാതൊരുവിധ നടപടികളും ലോകാരോഗ്യ സംഘടന സ്വീകരിച്ചില്ലെങ്കിൽ നിശ്ചയമായും മേൽപ്പറഞ്ഞ നടപടികൾ അമേരിക്ക കൈക്കൊള്ളുമെന്നും ഡൊണാൾഡ് ട്രംപ് ഓർമ്മിപ്പിച്ചു.
Discussion about this post