കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 500 പുതിയ കോവിഡ് -19 കേസുകൾ.ഇതോടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 10,554 ആയി ഉയർന്നു.ഇതിൽ 5,638 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.ഡൽഹിയിൽ രോഗമുക്തി നേടിയത് 4,750 പേരാണ്.ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് രോഗം ബാധിച്ച് 168 പേർ മരിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.ഡൽഹിയിലെ സാഹചര്യം നിയന്ത്രണ വിധേയമാകുന്നതു വരെ സർക്കാർ പറയുന്ന കാര്യങ്ങൾ ജനങ്ങൾ അനുസരിച്ചേ മതിയാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.ചില നിബന്ധനകളോടെ ഡൽഹിയിലെ ബസുകളും ഓട്ടോറിക്ഷകളും ഓടി തുടങ്ങാൻ മന്ത്രി അനുവാദം നൽകി. അതേസമയം, ബാർബർ ഷോപ്പുകളും, ബ്യൂട്ടി പാർലറുകളും, ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു തന്നെ കിടക്കും.തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ ഓടി തുടങ്ങുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും നാലാം ഘട്ട ലോക്ക്ഡൗണിൽ മെട്രോ ട്രെയിനുകൾ സർവീസ് നടത്തുകയില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post