ചിന്നു സുൽഫിക്കർ, അഥവാ അഞ്ജന ഹരീഷ് എന്ന തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ അർബൻ നക്സലുകൾ തമ്മിലടിക്കുന്നു.ചിന്നുവിന്റെ കുടുംബത്തെയും കാമുകനെയും കുറ്റപ്പെടുത്തി ഗാർഗിയും സംഘവും രംഗത്തെത്തിയപ്പോൾ, അവർക്കെതിരെ മറുഭാഗവും രംഗത്തെത്തിയിട്ടുണ്ട്.പോലീസിൽ പരാതി നൽകാനാണ് സംഘത്തിന്റെ തീരുമാനം എന്നാണ് അറിയുന്നത്.ഇതിനു സമാനമായി നടന്ന മറ്റു പല മരണങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.മാർച്ച് മാസത്തിൽ ശബരി, ആതിര, നസീമ നസ്രിൻ എന്നിവർക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ ഈ മാസം പതിമൂന്നാം തീയതിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ പ്രവണതയുള്ള കുട്ടിയായിരുന്നു അഞ്ജനയെന്നും, പ്രണോയ് പ്രസൂൺ എന്നായാളുമായുള്ള പ്രണയബന്ധം തകർന്നതാണ് മരണത്തിനു കാരണമെന്നും ഗോവയ്ക്ക് കൂടെ പോയ സംഘം ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു.ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാതിരുന്ന കുടുംബവും സമൂഹവുമാണ് ഇതിനുത്തരവാദി എന്ന് ഗാർഗി ഓൺലൈൻ മാധ്യമങ്ങളിൽ എഴുതിയിരുന്നു.തൊട്ടുപിന്നാലെ ഗാർഗിക്കെതിരെ ഇവരുടെ തന്നെ സംഘാംഗമായ ഐശ്വര്യ രാധാലക്ഷ്മി രംഗത്തെത്തി, പ്രണോയിയെ കുറ്റപ്പെടുത്തുന്നവരും അഞ്ജനയുടെ മരണത്തിന് തുല്യ ഉത്തരവാദികൾ തന്നെയാണെന്ന് ഫേസ്ബുക്ക് ലൈവിൽ ഐശ്വര്യ രാധാലക്ഷ്മി തുറന്നടിച്ചു.കോടതിയിൽ ഹാജരാക്കിയ അഞ്ജന കുടുംബത്തോടൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനു ശേഷം ഗാർഗിക്കൊപ്പം പോയിരുന്നു.അഞ്ജനയെ വീട്ടുകാരിൽ നിന്നകറ്റി കൂടെ കൊണ്ടു പോയ ഗാർഗിയ്ക്കൊപ്പം ഉണ്ടായിരുന്ന ആളാണ് ഐശ്വര്യ.
മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ ചർച്ചകളിൽ നിരവധി പേർ മുൻ നക്സൽ നേതാവ് അജിതയുടെ മകളായ ഗാർഗിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇവർ നിരവധി ആളുകളെ ആത്മഹത്യയിലേക്കെത്തിച്ചു എന്നാണ് പലരുടെയും കമന്റുകൾ വ്യക്തമാക്കുന്നത്. തബലിസ്റ്റ് ഹരി നാരായണൻ, തിരുവനന്തപുരം സ്വദേശിനി ശിവാനി എന്നിവരുടെ മരണങ്ങളും സാമൂഹികമാധ്യമങ്ങളിൽ ആൾക്കാർ ചർച്ച ചെയ്യുന്നുണ്ട്.













Discussion about this post