ഉപജീവന മാർഗ്ഗം നശിപ്പിക്കപ്പെട്ട മാമ്പഴ കച്ചവടക്കാരന് കൈത്താങ്ങായി ജനങ്ങളുടെ സഹായ പ്രവാഹം.ഡൽഹി തെരുവിൽ മാമ്പഴ കച്ചവടം നടത്തുന്ന ഫൂൽ മിയയ്ക്കാണ് പ്രതിസന്ധി ഘട്ടത്തിൽ ആരെന്നറിയാത്ത ഒരുപാടു പേർ സഹായ ഹസ്തം നീട്ടിയത്.
ഡൽഹിയിലെ ജഗത്പുരിയിൽ മാമ്പഴം വിറ്റ് ഉപജീവനം നടത്തിയിരുന്ന ഫൂൽമിയയുടെ കട ദിവസങ്ങൾക്കു മുമ്പ് ആരൊക്കെയോ ചേർന്ന് തകർത്തു.അകത്തുണ്ടായിരുന്ന പഴങ്ങൾ മുഴുവൻ കൊള്ളയടിക്കപ്പെട്ടു.ആകെയുള്ള ഉപജീവന മാർഗ്ഗമായ കട കൂടി തകർക്കപ്പെട്ടതോടെ, ഇനിയെന്ത് എന്നറിയാതെ നിന്ന ഫൂൽ മിയയുടെ കഥ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.സഹായം ചെയ്യാൻ സന്മനസ്സുള്ളവർക്കായി അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പറും നൽകിയിരുന്നു.ദിവസങ്ങൾ കൊണ്ട് മിയയ്ക്ക് അയച്ചു കിട്ടിയത് എട്ടര ലക്ഷത്തോളം രൂപയാണ്. ജീവിതം വഴിമുട്ടി എന്നുകരുതിയ അവസ്ഥയിൽ പേരറിയാത്ത ആരൊക്കെയോ സഹായിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്ത അനുഭവത്തിലാണ് ഫൂൽ മിയ.പ്രതിസന്ധിയിൽ, തന്നെയും തന്റെ കുടുംബത്തെയും രക്ഷിച്ചവരോട് ഹൃദയംകൊണ്ട് നന്ദി പറയുകയാണ് മിയ.
Discussion about this post