ശ്രീനഗര്‍: ഇന്ത്യയിലേക്ക് പറന്നുവന്ന പാകിസ്ഥാന് പരിശീലിപ്പിച്ച ‘ചാരന്’ പ്രാവിനെ പിടികൂടി നാട്ടുകാര്‍. ജമ്മു കാശ്മീരില്‍ കത്വ ജില്ലയിലെ ഹിരാനഗര്‍ പ്രവിശ്യയിലുള്ള മന്യാരി ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിക്കടുത്താണ് സംഭവം. പ്രാവ് പാകിസ്ഥാനില്‍ നിന്നുമാണ് ഇങ്ങോട്ടേക്ക് പറന്നുവന്നതെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
തുടർന്ന് ഇവര്‍ പ്രാവിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രാവിനെ പരിശോധിച്ചപ്പോള്‍ കോഡ് ഭാഷയിലുള്ള സന്ദേശം ലഭിച്ചുവെന്ന് ജമ്മു കാശ്മീരിലെ സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. ഈ സന്ദേശത്തില്‍ എന്താണുള്ളതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍.
പ്രാവിന്റെ കാലുകളിലൊന്നില്‍ ചില നമ്പറുകള്‍ രേഖപ്പെടുത്തിയ ഒരു വളയം കാണപ്പെട്ടുവെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കത്വ എസ്.പി ശൈലേന്ദ്ര മിശ്ര അറിയിച്ചു.
Discussion about this post