കണ്ണൂര്‍: കര്‍ണാടകയില്‍ നിന്ന് വന്യജീവികളുടെ ഭീഷണി കാര്യമാക്കാതെ വനത്തിലൂടെ അതിര്‍ത്തി കടന്നെത്തിയ നാലുപേർ അറസ്റ്റിൽ. ഇവരെ അറസ്റ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി. കിലോമീറ്ററുകള്‍ നടന്നും പുഴനീന്തിക്കടന്നുമാണ് ഇവരെത്തിയത്.
പൊലിസിന്റെ കണ്ണുവെട്ടിച്ച് കടക്കാനായിരുന്നു പദ്ധതിയെങ്കിലും നടന്നില്ല. പേരാവൂര്‍ സ്വദേശികളായ മൂന്നുപേരും ഇരിട്ടി സ്വദേശിയായ ഒരാളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പിടിയിലായവരെ അതിര്‍ത്തിയില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിരീക്ഷണം കൂടുതല്‍ കടുപ്പിക്കാനാണ് തീരുമാനം. പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
Discussion about this post