തിരുവനന്തപുരം : ഭക്തർ കാണിക്കയായി ക്ഷേത്രങ്ങളിൽ സമർപ്പിച്ച സ്വർണം ബോണ്ടായി സൂക്ഷിക്കാൻ സർക്കാർ ആലോചിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ലഭിച്ചിട്ടുള്ള സ്വർണമാണ് ഉരുക്കി റിസർവ് ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കുക.ഇതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും സ്വർണത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ പൂജക്കും ആചാരങ്ങൾക്കും നിത്യാരാധനക്കും ഉപയോഗിക്കുന്നവ ഒഴികെയുള്ള സ്വർണമായിരിക്കും ബോണ്ടാക്കി മാറ്റുക.ഇത്തരത്തിൽ ബോണ്ടാക്കി മാറ്റുന്ന സ്വർണ്ണത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശ ദേവസ്വം ബോർഡിന് ലഭിക്കും.പൗരാണിക മൂല്യമുള്ള സ്വർണ്ണം ഇത്തരത്തിൽ ബോണ്ടാക്കി മാറ്റാൻ നൽകുകയില്ല.ബോർഡ് യോഗത്തിൽ ചർച്ച ചെയ്തതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.
Discussion about this post