നേപ്പാളിന്റെ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഇന്ത്യ 1962 മുതൽ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ഇന്ത്യയുടെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് ലോവർ ഹൗസ് ഐക്യകണ്ഠേന അംഗീകരിച്ചതിന്റെ പിറ്റേദിവസമാണ് ശർമയുടെ ഈ പ്രകോപനപരമായ പ്രസ്താവന.നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യവാലി, അതിർത്തി പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയദുര എന്നിവയെല്ലാം നേപ്പാളിനെ അധികാര പ്രദേശങ്ങളായി അടയാളപ്പെടുത്തിക്കൊണ്ടാണ് പുതിയ ഭൂപടം നേപ്പാൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.നേപ്പാളിലെ ഈ നടപടിയെ ഏകപക്ഷീയമായ തീരുമാനം എന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിലയിരുത്തിയത്.
Discussion about this post