ബെംഗളുരു: സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്‍റേത്. ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം സൂര്യ ദ്വിവേദി തള്ളിക്കളഞ്ഞു.
‘അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്‍റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്’ എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്‍റേതെന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.ബാന്ദ്ര വസതിയിലെ താരത്തിന്റെ റൂമില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കിട്ടിയിട്ടില്ല.
ലോക് ഡൗണ്‍ കാലത്ത് ഒറ്റയ്ക്കായിരുന്നു സുശാന്ത് ഇവിട. ആറ് മാസം മുമ്ബാണ് ഈ ബാന്ദ്രയിലെ വസതിയില്‍ താമസം തുടങ്ങിയത്. നാലര ലക്ഷം രൂപയാണ് മാസം വാടക. കൂപ്പര്‍ ആശുപത്രിയില്‍ സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.സുശാന്ത് കഴിഞ്ഞ ആറു മാസമായി വിഷാദരോഗത്തിലായിരുന്നു സുഹൃത്തുക്കള്‍ പറയുന്നു. ക്രൈംബ്രാഞ്ച് സംഘം മരണത്തില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്, സിബിഐ അന്വേഷണം ആവശ്യം
താരത്തിന്റെ മരണം കൊലപാതകമെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം ആ വഴിക്കും നീങ്ങും. മകന്റെ ആത്മഹത്യാ വാര്‍ത്ത അറിഞ്ഞ് അച്ഛന്‍ ബോധം കെട്ടുവീണു. സുശാന്തിന്റെ പാറ്റനയിലെ വസതിയിലും ആള്‍ക്കൂട്ടമുണ്ട്. കുടുംബം ഇപ്പോഴും ഷോക്കിലാണ്. നാല് മൂത്ത സഹോദരിമാര്‍ കൂടിയുണ്ട് സുശാന്തിന്.
Discussion about this post