പട്ന: ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളി (ആർജെഡി)ന് വൻ തിരിച്ചടി. അഞ്ച് എംഎൽഎമാര്‍ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിൽ (ജെഡിയു) ചേർന്നു. ഇവിടെ ആർജെഡിക്ക് ആകെ എട്ടു എംഎൽഎമാരാണുള്ളത്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എസ്.എം.ക്വമർ അലം, സഞ്ജയ് പ്രസാദ്, ചരൺ സേത്, രൺവിജയ് കുമാർ സിങ്, ദിലിപ് റായ് എന്നിവർ വിധാൻ പരിഷത്ത് ആക്ടിങ് ചെയർമാന് അവധേഷ് നരൈൻ സിങ്ങിനാണ് രാജി നൽകിയത്.
സീറ്റ് തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചത്. ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നിര്‍ദേശിച്ചയാള്‍ക്കു സീറ്റ് നല്‍കാത്തതിനെ ചൊല്ലിയാണ് എംഎല്‍എമാര്‍ രാജിവച്ചത്. കഴിഞ്ഞ ദിവസം റാബ്റിദേവിയുടെ വീടിനു മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചിരുന്നു.
ജെഡിയുവുമായി ലയനത്തിന് ആവശ്യപ്പെട്ടെങ്കിലും ഈ അഞ്ചു പേരും പ്രത്യേക വിഭാഗമായി നിലകൊള്ളുമെന്ന് അവധേഷ് നരൈൻ പറഞ്ഞു. അതിനിടെ, ആർജെഡി ദേശീയ വൈസ് പ്രസിഡന്റ് രഘുവൻഷ് പ്രസാദ് തൽസ്ഥാനം രാജിവച്ചു.
Discussion about this post