വാഷിങ്ടൻ: പാക്ക് ഭീകരൻ മസൂദ് അസ്ഹറിനെ കാണാനില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി അമേരിക്ക. ജയ്ഷെ മുഹമ്മദ് സ്ഥാപകനും യുഎൻ ആഗോള ഭീകരനുമായ മസൂദ് അസ്ഹറിനെതിരെയും 2008 മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ സാജിദ് മിറിനെതിരെയും പാക്കിസ്ഥാൻ യാതൊരു നടപടിയുമെടുത്തിട്ടില്ല. പാക്കിസ്ഥാനിൽ ഇവർ സ്വതന്ത്രമായി നടക്കുകയാണെന്നും അമേരിക്ക പറഞ്ഞു.
പാക്കിസ്ഥാൻ ഭീകരസംഘടനകൾക്ക് സുരക്ഷിതമായ അഭയ കേന്ദ്രമായി മാറുകയാണ്. ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുന്ന എൽഇടിക്കും പോഷകഘടകങ്ങള്‍ക്കും ജെയ്ഷെ മുഹമ്മദിനും പാക്കിസ്ഥാനിൽ നിന്നു തന്നെ പ്രവർത്തിക്കാനുള്ള മാർഗം അവർ തുറന്നു നൽകുന്നു. ഭീകരസംഘടനകള്‍ക്കു പാക്കിസ്ഥാന് സുരക്ഷിത താവളം ഒരുക്കുകയാണെന്നും റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തി.
എല്‍ഇടി, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകൾക്കുള്ള ഫണ്ടിങ്ങ് നിയന്ത്രിക്കാത്തതിനാല്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ തങ്ങളുടെ ഗ്രേ ലിസ്റ്റിലാണ് പെടുത്തിയിരിക്കുന്നത്. കൊറോണക്കിടെ ചേർന്ന എഫ്എടിഎഫിന്റെ സമ്പൂർണ യോഗത്തിലാണ് തീരുമാനമെടുത്തത്.
Discussion about this post