Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

ക്യാപ്റ്റൻ വിക്രം ബത്രയുടെ ബലിദാന ദിനം : പെപ്സിയുടെ പരസ്യവാചകത്തിന്റെ കഥ

by Brave India Desk
Jul 7, 2020, 11:35 am IST
in Article
Share on Facebook
Tweet
WhatsAppTelegram

പെപ്സിയും ഈ പട്ടാളക്കാരനും തമ്മിലെന്താ ബന്ധം ?
അത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ഇരുപത്തി ഒന്ന് വർഷം പുറകിലേക്ക് പോകണം.അവിടെ നിങ്ങളൊരു ചെറുപ്പക്കാരനെ കാണും.ജമ്മു കശ്‍മീരി റൈഫിൾസിലൂടെ ക്യാപ്റ്റൻ പദവിയിലെത്തിയ വിക്രം ബത്രയെന്ന സിംഹക്കുട്ടിയെ.

ഹിമാചൽ പ്രദേശിലെ ഗുജ്ജാർ ഗ്രാമത്തിൽ 1974 സെപ്റ്റംബർ 9ന് ആണ് ബത്ര ജനിയ്ക്കുന്നത്.1996ൽ ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്ന വിക്രം ഈശ്വരനെയും പിതാവിനെയുമല്ലാതെ ഒന്നിനെയും വകവയ്ക്കാത്തവനായിരുന്നു.ആർമിയിൽ നിന്ന് വന്ന ജോയിനിംഗ് ലെറ്റർ കണ്ടപ്പോൾ ഹോങ്കോംഗിലെ കപ്പലിലേക്കുള്ള മർച്ചന്റ് നേവിയുടെ ജോയിനിങ്ങ് ഓർഡർ ,ടിക്കറ്റുകൾ എന്നിവ വേണ്ടെന്ന് വയ്ക്കുവാൻ ബത്ര എന്ന ക്ഷുഭിത യൗവ്വനത്തിന് അരനിമിഷം പോലും വേണ്ടി വന്നില്ല.അങ്ങനെ, ജമ്മുകശ്മീർ റൈഫിൾസിന്റെ 13 ബറ്റാലിയനിലൂടെ വിക്രം തന്റെ സൈനിക ജീവിതമാരംഭിച്ചു

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

1999ലെ കാർഗിൽ യുദ്ധസമയത്ത് പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്.കാർഗിൽ യുദ്ധത്തിലെ തന്നെ ഏറ്റവും ഘോരവും രക്തരൂഷിതവുമായ പോരാട്ടം നടന്നത് ടൈഗർ ഹില്ലിനു വേണ്ടിയാണ്.അസാമാന്യ ധൈര്യത്തിന്റെ പേരിൽ ‘ഷേർഷാ’ എന്ന് വിളിപ്പേര് നേടിയ അദ്ദേഹം ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണ് തീരുമാനിച്ചത്. ഇതിനിടെ ഇന്ത്യൻ വയർലസ് സന്ദേശങ്ങളിൽ ചിലത് ചോർത്തിയ പാകിസ്ഥാൻ പട്ടാളക്കാർക്ക് തങ്ങൾക്ക് നേരിടേണ്ടി വരിക ഡെൽറ്റ കമ്പനിയിലെ സിംഹക്കുട്ടിയെയാണെന്ന് അറിയാമായിരുന്നതിനാൽ അവർ ശക്തമായ പ്രത്യാക്രമണത്തിനു സജ്ജമായി.

പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറിയ ബത്രയും സംഘവും ശത്രുക്കളുടെ തൊട്ട് താഴെ എത്തിയപ്പോൾ മലമുകളിൽ നിന്ന് തുടരെത്തുടരെ മെഷീൻ ഗൺ ആക്രമണമുണ്ടായി.ഇതു വകവയ്ക്കാതെ ബത്രയും അഞ്ചു സൈനികരും മലമുകളിലേക്ക് വലിഞ്ഞു കയറി. മുകളിലെത്തിയ അവർ ശത്രുക്കളുടെ നേർക്ക് ഗ്രനേഡുകൾ എറിഞ്ഞു. തുടർന്ന് നടന്ന പോരാട്ടത്തിൽ അദ്ദേഹം നാല് ശത്രു സൈനികരെ വധിച്ചു.ഈ ആക്രമണത്തിൽ മാരകമായി മുറിവ് പറ്റിയിട്ടും പതറാതെ അദ്ദേഹം സഹപ്രവർത്തകരെ നയിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇന്ത്യൻ സൈനികർ മികച്ച പോരാട്ടം നടത്തി ജൂൺ 20ന് പുലർച്ചെ 3.30ഓടെ പോയിന്റ് 5140 തിരിച്ച് പിടിച്ചു. ഈ പോരാട്ടത്തിൽ 8 പാകിസ്താൻ പട്ടാളക്കാർ കൊല്ലപ്പെടുകയും അവരുടെ മെഷീൻ ഗണ്ണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പോയിന്റ് 5140 തിരിച്ച് പിടിച്ചത് തൂടർച്ചയായ ഏതാനം വിജയങ്ങൾക്ക് കൂടി വഴിവച്ചു. പോയിന്റ് 5100, പോയിന്റ് 4700 തുടങ്ങിയവയും ഇന്ത്യൻ പട്ടാളം പിടിച്ചു. ബത്രയും സംഘവും പോയിന്റ് 4740 കൂടി പിടിച്ചെടുത്തു.ജൂലൈ 7ന് പുലർച്ചെ അവർ ശത്രുക്കളുടെ ശക്തികേന്ദ്രമായ പോയിന്റ് 4875 തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി.

സമുദ്രനിരപ്പിൽ നിന്നും 17000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയിന്റ് 4875, 80 ഡിഗ്രി കുത്തനെയുള്ള കയറ്റത്തെ അതിജീവിച്ച് മാത്രം എത്തിചേരാൻ കഴിയുന്ന ഒന്നായി ബത്രയ്ക്കും സംഘത്തിനും മുന്നിൽ നിലകൊണ്ടു.സഹപ്രവർത്തകരോട് ജീവിതത്തിലൊന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത ആ ധീരൻ പുഞ്ചിരിയോടെ പറഞ്ഞു “ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക ഉയർത്തിയിട്ടു തിരിച്ചുവരും, അല്ലെങ്കിൽ അല്ലെങ്കിൽ അത് പുതച്ച് തിരികെ വരും”.ഉദയത്തിനൊപ്പം തന്നെ മുന്നേറിയ ബത്രയും സംഘവും കനത്ത ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നു.

ഇരു വശവും അഗാധഗർത്തങ്ങൾ നിറഞ്ഞ അവിടെ എത്തിച്ചേരാനുള്ള ഏക വഴി ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്നു.പക്ഷേ ബത്രയും സംഘവും അവിടെയെത്തി. അഞ്ചു ശത്രു സൈനികരെ ബത്ര ഈ ആക്രമണത്തിൽ വധിച്ചു.സഹപ്രവർത്തകനായ സുബേദാർ രഘുനാഥ് സിംഗിനെ വലിച്ചുമാറ്റിക്കൊണ്ട് ബത്ര പറഞ്ഞത് “മാറി നിൽക്കൂ,നിങ്ങൾക്ക് പിഞ്ചുകുട്ടികളുണ്ടെന്നുള്ള കാര്യം മറക്കരുത് ” എന്നാണ്.കഠിനമായ ചെറുത്തുനിൽപ്പിനൊടുക്കം വിജയം സുനിശ്ചിതമായ നിമിഷത്തിനു തൊട്ടുമുൻപ് കൂടെയുള്ള സുബേദാർ രഘുനാഥ് സിംഗിന് വെടിയേറ്റു.

അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് വലിച്ച് മാറ്റിയശേഷം ബത്ര അദ്ദേഹത്തിൻറെ പൊസിഷനിൽ ഇരിയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.മൂളിപ്പറന്ന് വന്ന ഒരു പാകിസ്ഥാനി സ്നൈപ്പറിൽ നിന്നുള്ള ബുള്ളറ്റ് കൃത്യം ബത്രയുടെ ഇടതു നെഞ്ച് തുളച്ചിറങ്ങി.ഹൃദയത്തിൽ തന്നെയായിരുന്നു വെടി കൊണ്ടത്.അടുത്ത നിമിഷം തന്നെ ഒരു റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ബത്രയ്ക്ക് ഏകദേശം അടുത്തു വീണു പൊട്ടിത്തെറിച്ചു.ചിതറിത്തെറിച്ച വലിയൊരു ലോഹച്ചീള് ആ ധീരജവാന്റെ ശിരസ്സിൽത്തന്നെ തറച്ചു കയറി.കേവലം മൂന്ന് വർഷം മാത്രമേ സർവ്വീസിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ദിവസങ്ങൾ കൊണ്ട് ആ സിംഹക്കുട്ടി രചിച്ചത് ഇതിഹാസമായിരുന്നു.രക്തം പുരണ്ട ഇതിഹാസം.!

രാജ്യത്തിനു വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തി വീരസ്വർഗ്ഗം നേടിയ വിക്രം ബത്രയ്ക്ക് രാജ്യം 1999 ഓഗസ്റ്റ് 15ന് മരണാനന്തരബഹുമതിയായി പരമവീരചക്രം നൽകിയാദരിച്ചു. ബത്രയെക്കുറിച്ച് 2003ൽ എൽ. ഓ. സി. കാർഗിൽ എന്ന ഒരു സിനിമയിറങ്ങി.പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ പെപ്സി, വിക്രം ബത്ര കൂടെക്കൂടെ പറയാറുണ്ടായിരുന്ന “യെ ദിൽ മാംഗേ മോർ ” എന്ന വാചകം അഞ്ച് വർഷം തങ്ങളുടെ ആപ്തവാക്യമായി പരസ്യത്തിൽ കൊണ്ട് നടന്നു.ഇന്ന് ക്യാപ്റ്റൻ വിക്രം ബത്രയുടെ ഇരുപത്തി ഒന്നാം ചരമ വാർഷികമാണ്.നന്നേ ചെറുപ്പത്തിൽ തന്നെ,ധീരതയും ശൗര്യവും കൊണ്ട് ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതി കരസ്ഥമാക്കിയ ആ വീരനെ രാജ്യം അഭിമാനത്തോടെ ഓർക്കുന്നു.

Tags: pepsiKargil War Hero Captain Vikram BatraParamVir Chakra
Share31
Tweet
SendShare

Latest stories from this section

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

Discussion about this post

Latest News

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

സോണിയാ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി ; ദേശീയ ഗീതത്തെ അവഹേളിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യം

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായത് വധശ്രമം: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഹർസിമ്രത് കൗർ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

എൽ.പി.ജി റിഫൈനറികൾക്ക് ടാർഗറ്റ് നിശ്ചയിച്ച് കേന്ദ്ര സർക്കാർ ; രാജ്യത്തിന് ആവശ്യമായ പാചകവാതകത്തിന്റെ 70% സ്വന്തമായി നിർമ്മിക്കും

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

ചരമവാർഷികത്തിൽ വാജ്പേയിക്ക് ആദരവ് ; ഡൽഹിയിൽ പുതുതായി 25 അടൽ കാന്റീനുകൾ കൂടി തുറന്നു ; 5 രൂപയ്ക്ക് വിശപ്പകറ്റാം

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies