കബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 14 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കാണ്ഡഹാറിൽ സംയുക്ത വിദേശ സേന നടത്തിയ വ്യോമാക്രമണത്തിലാണ് പത്ത് ഭീകരർ കൊല്ലപ്പെട്ടത്.
ഭീകരരുടെ ഒളിത്താവളങ്ങളിൽ അഫ്ഗാൻ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ ഒളിഞ്ഞിരുന്ന ഭീകരർ ആക്രമണത്തിന് മുതിർന്നു. തുടർന്ന് തന്ത്രപരമായി സുരക്ഷാ സേന പിന്മാറി. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സംയുക്ത വിദേശ സേന വ്യോമാക്രമണം നടത്തുകയായിരുന്നു. ഇതിലാണ് പത്ത് ഭീകരർ കൊല്ലപ്പെട്ടത്.
നേരത്തെ കാണ്ഡഹാറിലെ ഷവാലി കോട്ടിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായും അഫ്ഗാൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post